Apr 22, 2010

നീതിബോധം




നിയമത്തിന്റെ പിന്നാമ്പുറങ്ങളിൽ
അനീതിയോട് പടവെട്ടി തളർന്നു വീഴുന്ന നീതി
കൈതാങ്ങാവേണ്ടവർ പണം നിറച്ച
കീശകൾക്കായി മാത്രം കൈനീട്ടുമ്പോൾ
ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മയോർത്ത്
തേഞ്ഞ ചെരിപ്പും കരിവാളിച്ച മുഖവും വലിച്ചെറിഞ്ഞ്
ആളില്ലാത്ത ഒറ്റവാതിലുമ്മറങ്ങളെവിട്ട്
മതിൽ പോലുമില്ലാത്ത പിന്നാമ്പുറങ്ങളിലേക്കോടുന്നു ഞാനും.

പണ്ടെങ്ങോ ഞാൻ നയിച്ച നീതി യാത്ര
അപ്പഴും തുടങ്ങിയിടത്തു തന്നെ
തളർന്ന് കുഴഞ്ഞെന്തിനോ കാത്തിരിക്കുന്നു

മുന്നോട്ട് പോകാനൊരു കുറുക്കുവഴി തേടിയാവാം....!

3 comments:

  1. കുറുക്കുവഴി തേടുന്നതാണ് പ്രശ്നം.
    വരികള്‍ നന്നായി.

    ReplyDelete
  2. ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മയോ ?

    മുന്നോട്ട് പോകാനൊരു കുറുക്കുവഴി :
    "നാടോടുമ്പോൾ നടുവേ ഓടുക"
    അല്ലെങ്കിൽ
    "ചേരേ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നുക"

    ReplyDelete
  3. കുറുക്കന്റെ വഴി

    ReplyDelete